Thursday 14 June 2012

പത്തിരി ജിഹാദ്‌

പത്തിരി ജിഹാദ്‌ - കേട്ട് ഞെട്ടണ്ട !! ഇന്നത്തെ മലയാളരമ , കൊലാകൗമുദി തുടങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഒരു സംഭവം ആണിത് . വടക്കന്‍ കേരളത്തില്‍ , പ്രത്യേകിച്ച് കോഴിക്കോട്‌ തലശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ റമദാന്‍ മാസം അടുപ്പിച്ച് മുസ്ലിം ചെറുപ്പക്കാര്‍ ഗൂഡാലോചന നടത്തി ചെയ്യാന്‍ പോവുന്ന മതപരിവര്‍ത്തന ജിഹാദ്‌ ആണിത് .




ഈ  മാപ്പിള ചെക്കന്മാര്‍ അടുത്തുള്ളഅന്യ മതസ്ഥ ഗൃഹങ്ങളില്‍ പോയി കോയി അട, ഉന്നക്കായ്‌ , പത്തിരി , കക്കറോട്ടി ഒക്കെ കാണിച്ചു അവിടുത്തെ യുവതികളെ മയക്കി , പിന്നെ ഭീഷണിപ്പെടുത്തി മതം മാറ്റും . ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നോമ്പ് തുറക്കേണ്ട മഗ്രിബ് ബാങ്ക് കൊടുക്കേണ്ട താമസം , യുവതികള്‍ ഓടി വന്ന് മതം മാറും എന്നാണ് പറയുന്നത് . ഇങ്ങനെ രണ്ടു വര്‍ഷത്തെ റമദാന്‍ കഴിയുമ്പോഴേക്ക് വടക്കന്‍ കേരളം മുഴുവന്‍ ഇസ്ലാം മതവിശ്വാസികള്‍ ആവുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു . ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് തന്ത്രികുമാരന്‍ വിനോദ് ഈശ്വര്‍ പറഞ്ഞു .2011ഇല്‍ ഇങ്ങനെ 6451 പേര്‍ മതം മാറിയിട്ടുണ്ടെന്നും കൊലാകൗമുദി റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു .

പക്ഷേ സുടാപ്പി നേതാവ് കസറുദ്ദീന്‍ (അടിച്ചു കസറണ ആളാ ) ഇത് ശക്തമായി നിഷേധിച്ചു . കൈയും കാലും വെട്ടാന്‍ നടക്കുന്ന തന്‍റെ സുടാപ്പികുട്ടികള്‍ക്ക് ഇതിനൊന്നും സമയം ഇല്ലെന്നും റമദാന്‍ മാസം പോലും അവര്‍ ''ദളിതന്‍റെ'' ഉന്നമനത്തിനു വേണ്ടി അഹോരാത്രം പണി എടുക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു .

ഇങ്ങനെ ഒരു വാര്‍ത്ത തന്‍റെ ശ്രദ്ദയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു . ഇനി ആരെങ്കിലും പെടുത്തിയാല്‍ അതിവേഗം ബഹുദൂരം സമയം കൊണ്ട് കുറ്റവാളികളെ കണ്ടെത്താം എന്നും അദ്ദേഹം ഉറപ്പു പറഞ്ഞു !

പക്ഷേ ഇതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് മാധ്യമം പത്രത്തില്‍ വന്ന ബിജു സലിം എന്ന സ്വന്തം ലേഖകന്‍ എഴുതിയ ഒരു റിപ്പോര്‍ട്ട്‌ ആണ് . അദ്ദേഹം പറയുന്നത് ഇത് കണ്ടുപിടിക്കാന്‍ വേണ്ടി കേരള പോലീസ് എല്ലാ ഹജ്ജുമ്മമാരുടെയും ബീവിമാരുടെയും അടുക്കള മെയില്‍ ചോര്‍ത്തുന്നുണ്ടെന്നാണ് . അവരെ ഗ്യാസ് സ്ട്ടൌവ് , വിറകടുപ്പ് എന്നിവയുടെ പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയതിന്‍റെ വലിയ ഒരു ലിസ്റ്റ് തന്നെ നല്ല പശ്ട്ട് ക്ലാസ്‌ ജമായത്ത് വിഷത്തില്‍ മുക്കിയ പേന ഉന്തി തന്നെ എഴുതിയിട്ടുണ്ട് .

മലക്കഷ്ണം - പാസ്‌വേര്‍ഡ്‌ ചോര്‍ത്തുന്നത്‌ പേടിച്ചിട്ട് അങ്ങട്ടെലെ കദീശുമ്മ ഇപ്പൊ മുണ്ടും കുപ്പായവും മാറ്റി ചുരീദാര്‍ മാത്രമേ ഉടുക്കലുള്ളൂ എന്നും പറേന്ന കേട്ടിക്ക് !!
ഇനി ഈന്റെ  പേരില്‍ എന്നെ ജിഹാദി ആക്കല്ലേ മക്കളേ .. ഞാന്‍ നോമ്പ് പോലും മര്യായിക്ക് എടുക്കലില്ല !


6 comments:

  1. നല്ലൊരു മുസല്‍മാനു യോജിച്ചതല്ല ഇപ്പരിപാടി......
    ജിഹാദ്‌ മന്നാക്കട്ട....മതസൗഹാര്‍ദം തകര്‍ക്കല്ലേ......................

    ReplyDelete
  2. കുട്ടികാലം മുതലേ കുറെ നോമ്പ് തുറന്നവന്‍ ആണ് ഞാന്‍ .....പത്തിരി യും മറ്റും അന്നക്കിലേക്ക് കുതികയട്ടി കഴിഞ്ഞാല്‍ ഒരു ജിഹാടും ഓര്‍മയില്‍ വരില്ല ...പായ തിരയുന്ന തിരക്കിലാകും

    ReplyDelete
  3. മാങ്ങ ജിഹാദറിയില്ലെ? മാങ്ങ പറിക്കാന്‍ നാരയണേട്ടന്റെ മൂവാണ്ടന്‍ മാവില്‍ കല്ലെറിഞ മാപ്പിള പിള്ളേരുടെ കല്ല് മകള്‍ നാരായണിയുടെ തലയില്‍ കൊണ്ട് ഇതോടെ നട്ടില്‍ പാട്ടായി മാങ്ങ ജിഹാദ്..

    ReplyDelete
  4. ഇനിയും എന്തൊക്കെ ജിഹാദ്‌കള്‍ കേള്‍ക്കാനിരിക്കുന്നു ഈ സമുദായം.
    ഈ ബ്ലോഗിനെ ഇനി മലബാറി ജിഹാദ്‌ എന്ന് വിളിച്ചാലും അല്ഫുതപ്പെടേണ്ട....

    മോനെ കമന്റ് ഇടുമ്പോ ഉള്ള ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കു . അല്ലങ്കില്‍ അതിന്റെ പേരില്‍ ഞാനൊരു ജിഹാദ്‌ തുടങ്ങും.....

    ReplyDelete
  5. പത്തിരി ഓക്കേ തിന്നു കക്കൂസില്‍ പോകേണ്ടി വന്നാല്‍ ഇനി അതിനു കക്കൂസ് ജിഹാദ്‌ എന്നും പറയും ഇവര്‍ ....ഇവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെ വയനാടന്‍ തോപ്പിക്കാരും വരും :)

    ReplyDelete
  6. ഇനി ഈന്റെ പേരില്‍ എന്നെ ജിഹാദി ആക്കല്ലേ മക്കളേ .. ഞാന്‍ നോമ്പ് പോലും മര്യായിക്ക് എടുക്കലില്ല !
    ////ഇത് എനിക്കിഷ്ടായി :)

    ReplyDelete